Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോര്പറേഷന് മേയറായി വി.വി. രാജേഷിനെ തെരഞ്ഞെടുത്തു. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും വോട്ടുകളാണ് രാജേഷിനു ലഭിച്ചത്.
എൽഡിഎഫിന്റെ മേയർ സ്ഥാനാർഥി ആർ.പി. ശിവജിക്ക് 29 വോട്ടുകൾ ലഭിച്ചപ്പോൾ യുഡിഎഫിന്റെ കെ.എസ്. ശബരീനാഥന് 17 വോട്ടുകളാണ് ലഭിച്ചത്.
എം.ആർ. ഗോപനാണ് വി.വി. രാജേഷിന്റെ പേര് നിർദേശിച്ചത്. വി.ജി. ഗിരികുമാർ പിന്താങ്ങി. കോൺഗ്രസിന്റെ രണ്ട് വോട്ട് അസാധുവായി.
Kerala
തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ശേഷം വി.വി. രാജേഷിനെ തിരുവനന്തപുരം മേയർ സ്ഥാനാർഥിയാക്കാൻ ബിജെപി തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ കൗൺസിലർമാർ ഉൾപ്പെടെ പങ്കെടുക്കുന്ന നിർണായക യോഗം നടക്കുകയാണ്.
അതേസമയം, മുൻ ഡിജിപി ആർ ശ്രീലേഖ ഡപ്യൂട്ടി മേയറാകില്ലെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം ജില്ലയിൽ ജയസാധ്യത കൂടുതലുള്ള നിയമസഭാ സീറ്റ് ശ്രീലേഖയ്ക്ക് വാഗ്ദാനം ചെയ്തെന്നാണ് സൂചന.
ആര്. ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ഇന്നു രാവിലെ വരെ ചർച്ചകൾ നടന്നിരുന്നത്. എന്നാൽ, എതിർപ്പുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയതോടെയാണ് വീണ്ടും അനിശ്ചിതത്വം ഉടലെടുത്തത്. വിഷയത്തില്‍ ഒരു വിഭാഗം സംസ്ഥാന നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് പരാതി നല്കി.
പുതിയ സാഹചര്യത്തിൽ സംഘടനാ ജനറൽ സെക്രട്ടറി എസ്. സുരേഷും തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും ശ്രീലേഖയുടെ വീട്ടിലെത്തി സാഹചര്യം ധരിപ്പിക്കുകയായിരുന്നു. അതേസമയം, വിഷയത്തിൽ മാധ്യമങ്ങളോടു പ്രതികരിക്കാൻ ശ്രീലേഖ തയാറായിട്ടില്ല.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷൻ മേയർ സ്ഥാനാർഥിത്വം സംബന്ധിച്ച് അവസാന നിമിഷവും ഭിന്നത. മുൻ ഡിജിപി ആർ ശ്രീലേഖ മേയർ ആകുമെന്നായിരുന്നു ഇന്നു വാർത്തകൾ പുറത്തുവന്നത്. എന്നാൽ, എതിർപ്പുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയതോടെയാണ് വീണ്ടും അനിശ്ചിതത്വം ഉടലെടുത്തത്.
വിഷയത്തില്‍ ഒരു വിഭാഗം സംസ്ഥാന നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് പരാതി നല്കി. ഇതോടെ, വി.വി. രാജേഷിനാണ് മുൻതൂക്കം.
പുതിയ സാഹചര്യത്തിൽ സംഘടനാ ജനറൽ സെക്രട്ടറി എസ്. സുരേഷും തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും ശ്രീലേഖയുടെ വീട്ടിലെത്തി അടിയന്തര ചർച്ച നടത്തി.
Kerala
തിരുവനന്തപുരം: കോർപ്പറേഷനിൽ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഗണഗീതം പാടി ബിജെപി പ്രവർത്തകർ. കോർപ്പറേഷൻ കൗൺസിൽ ഹാളിലാണ് സത്യപ്രതിജ്ഞ കഴിഞ്ഞയുടനെ ബിജെപി ഗണഗീതം ആലപിച്ചത്.
യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർക്കിടെയിൽ നിന്നുകൊണ്ടാണ് ബിജെപി പ്രവർത്തകർ ഗണഗീതം പാടിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ, മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഗണ ഗീതാലാപനം.
എന്നാൽ സംഭവ സമയം നിശബ്ദരായിരുന്ന കൗൺസിലർമാർ പിന്നീട് ബിജെപിക്കെതിരെ രംഗത്തെത്തി. ബിജെപി വർഗീയ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന് സിപിഎം കൗൺസിലർമാർ ആരോപിച്ചു.
തികച്ചും പ്രതിഷേധാർഹമായ കാര്യമാണ് കൗൺസിൽ ഹാളിൽ നടന്നതെന്നും ബിജെപിയുടേത് വർഗീയത കൊണ്ടുവരാനുള്ള ശ്രമമാണെന്നും സിപിഎം കൗൺസിലർ എസ്.പി. ദീപക് ആരോപിച്ചു.
റിട്ടേണിംഗ് ഓഫീസറും കളക്ടർമാരും ഇരിക്കയാണ് ബിജെപി പ്രവർത്തകർ പാട്ടും ഡിസ്ക്കോയും നടത്തിയത്. തുടക്കം മുതലേ കോർപ്പറേഷൻ വർഗീയ വൽക്കരിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. ഇതിനെതിരെ സിപിഎം ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നതായും എസ്.പി. ദീപക് പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരള ചരിത്രത്തിലാദ്യമായി ഒരു കോര്പറേഷന് ബിജെപി പിടിച്ചെടുത്തു. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ഭരണത്തിലേക്കു നീങ്ങുകയാണ്.
ബിജെപിക്കു കേവല ഭൂരിപക്ഷം നേടുമോ എന്നു മാത്രമാണ് അറിയാനുള്ളത്. 84 സീറ്റിലെ ഫലം അറിഞ്ഞപ്പോള്‍ ബിജെപി 44 സീറ്റ് നേടി. എല്‍ഡിഎഫ് 23 സീറ്റിലേക്കു ചുരുങ്ങി. കഴിഞ്ഞ തവണ വെറും 10 സീറ്റിലേക്ക് ചുരുങ്ങിയ യുഡിഎഫ് ഇതിനോടകം 15 സീറ്റ് നേടി.
101 സീറ്റുള്ള കോര്‍പറേഷനില്‍ സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് വിഴിഞ്ഞം വാര്‍ഡില്‍ തെരഞ്ഞെടുപ്പു മാറ്റി വച്ചിരിക്കുകയാണ്. 100 സീറ്റിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്. കണ്ണമ്മൂല വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച തിരുവനന്തപുരം പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് എം. രാധാകൃഷ്ണന് മൂന്നു മുന്നണി സ്ഥാനാര്‍ഥികളെയും പരാജയപ്പെടുത്തി വിജയിയായി. പൗണ്ട്കടവില്‍ കോണ്‍ഗ്രസ് വിമതന് വിജയിച്ചു.
Kerala
തിരുവനന്തപുരം: നഗരസഭയിൽ എൻഡിഎ അധികാരം പിടിക്കുമെന്നതിൽ ആർക്കും സംശയം വേണ്ടെന്ന് ബിജെപി ദേശീയസമിതി അംഗം കുമ്മനം രാജശേഖരൻ. ഫോർട്ട് ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയിലും സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങളിലും മുങ്ങിയ എൽഡിഎഫിനും യുഡിഎഫിനും ജനങ്ങൾക്കിടയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
45 വർഷമായി തലസ്ഥാന നഗരത്തെ തകർച്ചയിലേക്ക് നയിച്ച ഇവരുടെ ഒത്തുകളി രാഷ്ട്രീയം ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. മൂല്യാധിഷ്ഠിത രാഷ്ട്രീയവും മോദി സർക്കാരിന്റെ വികസന കാഴ്ചപ്പാടുമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.
‘മാറാത്തത് ഇനി മാറും’ എന്ന വിശ്വാസത്തോടെ തിരുവനന്തപുരത്തെ വോട്ടർമാർ എൻഡിഎയ്ക്കൊപ്പം നിൽക്കും. ഈ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിൽ ഒരു വഴിത്തിരിവാകുമെന്നും കുമ്മനം പറഞ്ഞു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡിഎ വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്ന് എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി.
എന്‍ഡിഎയുടെ വികസനരേഖ തലസ്ഥാനത്തെ ജനങ്ങള്‍ സ്വീകരിച്ചു. മറ്റൊരു മുന്നണികളും ഇത്തരത്തില്‍ ഒരു വികസനരേഖ മുന്നോട്ട് വച്ചിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയില്തന്ന പല സംസ്ഥാനങ്ങളിലും നടപ്പാക്കിയിട്ടുള്ള കാര്യങ്ങളാണ് എന്‍ഡിഎയുടെ വികസനരേഖയിലുള്ളത്. അതുകൊണ്ടുതന്നെ ഇവിടത്തെ ജനങ്ങള്‍ അതേറ്റെടുക്കും. ഇവിടെ വലിയ വിജയം നല്‍കും.
സാമ്പത്തികസ്ഥിതി വളരെ മോശമായ കേരളത്തെപ്പോലെ ഒരു സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ സഹായമില്ലാതെ ഇങ്ങനെയൊരു വികസനരേഖ നടപ്പാക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി ഇവിടെവന്ന് കോര്പ്പറേഷന് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പിന്തുണ നല്കാന് തയാറായതിൽ അഭിമാനമാണ്.
ഇവിടെ എത്രയോ കേന്ദ്രപദ്ധതികള്‍ ഇടതുമുന്നണി ഭരിക്കുന്ന കോര്പ്പറേഷന് നടപ്പാക്കിയിട്ടില്ല. കോര്പ്പറേഷന് ഭരണം നടത്തുന്നവരുടെ വീഴ്ചയാണ് അതിന് കാരണം. മുനമ്പത്ത് നടക്കുന്ന സമരം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്ല. മുനമ്പം സമര പരിപാടികളോട് എന്നും അനുകൂലമായ നിലപാടാണ് എന്‍ഡിഎ സ്വീകരിച്ചിട്ടുള്ളത്. ബിജെപി-സിപിഎം ധാരണയാണെങ്കില്‍ ഇഡി വരുന്നതിനെതിരെയല്ലെ ബിജെപി പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
Kerala
തിരുവനന്തപുരം: 45 വർഷത്തെ ഭരണം കൊണ്ട് സിപിഎം തിരുവനന്തപുരം നഗരത്തെ നശിപ്പിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അധികാരം ലഭിച്ചാൽ 45 ദിവസത്തിനകം നഗരത്തെ വീണ്ടെടുക്കാൻ വികസനരേഖ അവതരിപ്പിക്കുമെന്നും വികസിത തിരുവനന്തപുരവും അഴിമതി രഹിതഭരണവുമാണ് ബിജെപി വാഗ്ദാനം ചെയ്യുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ജനാധിപത്യ സംവിധാനത്തിൽ സാധാരണ പൗരന്റെ വീടിന് ചുറ്റുമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളാണെന്നും അവയിലേയ്ക്കുള്ള തെരഞ്ഞടുപ്പ് വളരെ പ്രാധാന്യത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
45 വർഷം നഗരസഭ ഭരിച്ച സിപിഎം നഗരത്തിന് ഒന്നും നൽകിയിട്ടില്ലെന്നും ഒമ്പത് തവണ തെരഞ്ഞെടുക്കപ്പെട്ട സിപിഎം അഴിമതി നടത്തി കൊള്ളയടിക്കാനുള്ള അവസരമാക്കി അതിനെ മാറ്റിയെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
Sports
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷ്. മുട്ടട വാർഡിലെ സ്ഥാനാർഥിയാണ് വൈഷ്ണ സുരേഷ്.
പേര് വെട്ടിയ നടപടി റദാക്കണമെന്നാണ് ആവശ്യം. പിഴവുണ്ടായത് വോട്ടർ പട്ടികയിലാണെന്നും ഇത് തിരുത്തണമെന്നുമാണ് വാദം. സംഭവത്തിൽ ജില്ലാ കളക്ടർക്കും അപ്പീൽ നൽകിയിട്ടുണ്ട്.
അതേസമയം, വൈഷ്ണ സുരേഷ് സപ്ലിമെന്ററി വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ സംഭവം സംസ്ഥാന വ്യാപകമായി ഉയർത്താനാണ് യുഡിഎഫ് നീക്കം. പട്ടിക വൈകിപ്പിച്ചത് സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലാക്കാനെന്ന് ശനിയാഴ്ച തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷയം സംസ്ഥാന വ്യാപകമായി ഉയർത്താനുള്ള തീരുമാനം.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ സിപിഎം-ബിജെപി ഡീൽ ഉള്ളതാണെന്ന് യുഡിഎഫ് മേയർ സ്ഥാനാർഥി കെ.എസ്. ശബരീനാഥൻ. ബിജെപിയും സിപിഎമ്മും ചേർന്ന് എത്ര തന്നെ സിജെപി കക്ഷി ഉണ്ടാക്കിയാലും ഇത്തവണ ജനം കോൺഗ്രസിന് വോട്ട് ചെയ്യുമെന്നും ശബരിനാഥൻ പറഞ്ഞു.
സിപിഎം ശ്രീകാര്യം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ വെളിപ്പെടുത്തലിലാണ് ശബരീനാഥിന്റെ പ്രതികരണം. തന്റെ വാർഡിനടുത്തുള്ള പാങ്ങോട്ട് മത്സരിക്കുന്ന സിപിഐ സ്ഥാനാർഥി ആർഎസ്എസ് പ്രവർത്തകനാണ്. ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ യൂണിഫോം അണിഞ്ഞ് റൂട്ട് മാർച്ചിൽ പങ്കെടുത്തയാളാണ്. അങ്ങനെയെങ്കിൽ ബിജെപി സ്ഥാനാർഥിയായിട്ട് മത്സരിച്ചാൽ പോരേയെന്നും ശബരീനാഥൻ ചോദിച്ചു.
അദ്ദേഹം തന്നെ മാധ്യമങ്ങളോട് പറഞ്ഞത്, താനൊരു ആർഎസ്എസുകാരനും എൽഡിഎഫുകാരനും കൂടിയാണെന്നാണ്. അപ്പോൾ ചുവപ്പും കാവിയും ഒന്നാണെന്ന് അവരുടെ സ്ഥാനാർഥി തന്നെ പറയുകയാണ്. പക്ഷേ അഴിമതി മുക്ത തിരുവനന്തപുരം വരാനും ഒരു കാഴ്ചപ്പാടുള്ള തലസ്ഥാനത്തെ നിർമിക്കാനും ജനം യുഡിഎഫിന് തന്നെ വോട്ട് ചെയ്യുമെന്നും ശബരിനാഥൻ പറഞ്ഞു.